Recent Posts

Breaking News

Latest News

പള്ളുരുത്തി : ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി ജലവിഭവ ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചു.അടുത്ത കാലവര്‍ഷത്തില്‍ ചെല്ലാനം നിവാസികളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിര്‍മാണ പ്രവൃത്തികള്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.സെപ്റ്റംബര്‍ 15 ന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച്‌ നവംബറില്‍ നടപടി ക്രമം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളില്‍ ആദ്യ ഘട്ട നിര്‍മാണം ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 5300 കോടി പൂര്‍ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കൃത്രിമ ബീച്ച്‌ നിര്‍മാണ പ്രവൃത്തിയും നടത്തിയാല്‍ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ചെല്ലാനം തീരത്ത് ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.

കടലോര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പാക്കും. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തത്.

The post ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mMEwsv
via IFTTT

No comments