പാലക്കാട് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി
ചെര്‍പ്പുളശ്ശേരി: പാലക്കാട് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി.
ഒറ്റപ്പാലം താലൂക്കില്‍ പൂക്കോട്ടുകാവ് വില്ലേജില്‍ വാഴൂര്‍ ദേശത്ത് പാറക്കാടന്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് മകന്‍ അബ്ദുള്‍ മെഹറൂഫ് (26), ആറ്റാശ്ശേരി ദേശത്ത് പൂച്ചങ്ങല്‍ വീട്ടില്‍ ഹംസ മകന്‍ ഷെമീര്‍ അലി (30), കുനിയംകാട്ടില്‍ വീട്ടില്‍ വീരാന്‍കുട്ടി മകന്‍ ഷാഹുല്‍ ഹമീദ് (30), കീഴ്പ്പാടപള്ളിയാലില്‍ വീട്ടില്‍ ഹംസപ്പ മകന്‍ മുഹമ്മദ് ജംഷീര്‍ ( 35), ആറ്റാശ്ശേരി ദേശത്ത് കീഴ്പ്പാടപള്ളിയാലില്‍ വീട്ടില്‍ ഹംസ മകന്‍ മുഹമ്മദ് ഷെമീര്‍ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചെര്‍പ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ തൃക്കടീരി ആറ്റാശ്ശേരി എണ്ണക്കണ്ടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും വില്‍പ്പനയില്‍ നിന്നും ലഭിച്ച 2150 രൂപയും മയക്കുമരുന്ന് സൂക്ഷിച്ച് വെക്കുന്നതിനും വില്പന നടത്തുന്നതിനും ഉപയോഗിച്ച മാരുതി ബെലനോ കാര്‍, ബജാജ് പള്‍സര്‍ ബൈക്ക്, രണ്ട് യമഹ സ്ക്കൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 4 വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ ചില്ലറയായി തൂക്കി വില്‍ക്കുന്നതിനായുള്ള ത്രാസ്, സിബ് കവറുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഒന്നാം പ്രതിയായ അബ്ദുല്‍ മഹ്‌റൂഫ് ആണ് സംഘത്തിലെ പ്രധാനിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളത്ത് ബ്യൂട്ടീഷന്‍ ആയി ജോലി ചെയ്യുന്ന അബ്ദുല്‍ മഹ്‌റൂഫ് അവിടെ നിന്നും എംഡിഎംഎ വാങ്ങി ആറ്റശ്ശേരി ചേര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുകയാണ് പതിവ്. ഒരു ഗ്രാം എംഡിഎംഎ 5000 രൂപ നിരക്കിലാണ് ചില്ലറ വില്‍പ്പന നടത്തി വരുന്നത്. ആറ്റശ്ശേരി ഭാഗത്തു കുറച്ചു മാസങ്ങള്‍ ആയി എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. അര ഗ്രാം എംഡിഎംഎ കൈവശം വെക്കുന്നത് പോലും 10 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. റെയ്ഡില്‍ പ്രിവെന്റീവ് ഓഫീസര്‍ കെ. വസന്തകുമാര്‍, രാധാകൃഷ്ണ പിള്ള പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ്) എ.സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍. കെ എ, പി. ജിതേഷ് വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
The post പാലക്കാട് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/GPoF4pu
via IFTTT
No comments