Recent Posts

Breaking News

Latest News

കൊച്ചി : മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനെതിരെ ഗുരുതര പരാമർശങ്ങളുമായി പൊലീസ്. കൊച്ചിയിലെ ലഹരി മാഫിയയുമായി സൈജുവിനുള്ള ബന്ധം പരിശോധിക്കണമെന്ന് പൊലീസ് പറഞ്ഞു. പങ്കെടുത്ത ഡി ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോണിൽ നിന്ന് വിവരം ലഭിച്ചു.

ഗോവ, ബംഗളൂരു,മൂന്നാർ,എന്നിവടങ്ങളിലെ ഡി ജെ പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചു. കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായി സുഹൃത്തിന് സന്ദേശം അയച്ചെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുടെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.

അതിനിടെ സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു .

ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്.

ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

The post സൈജു തങ്കച്ചനെതിരെ ഗുരുതര പരാമർശങ്ങളുമായി പൊലീസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3G5iM1x
via IFTTT

No comments